By Janmabhumi Online
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍. ആവശ്യമുന്നയിച്ച് തിരുവനന്തപുരം സി ജെ എം കോടതിയില്‍ ഹർജി സമര്‍പ്പിച്ചു. സി ബി ഐ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടിന്മേല്‍ കോടതി ഉടന്‍ തീരുമാനമെടുക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു സി ബി ഐ റിപ്പോര്‍ട്ട്. കുടുംബത്തിന്റെ ഹര്‍ജിയില്‍ സി ബി ഐക്ക് കോടതി നോട്ടീസ് അയച്ചു. 2018 സെപ്തംബര്‍ 25 ലെ അപകടത്തിലാണ് ബാലഭാസ്‌കറും മകളും മരിച്ചത്.