By Kerala Kaumudi
SECTIONS ✖ CLOSE
NOTIFIED NEWS
❱ INFORMATION
❱ SOCIAL MEDIA
❱ SNAKE MASTER
❱ THIRUVANANTHAPURAM
❱ PATHANAMTHITTA
❱ ALAPPUZHA
❱ ERNAKULAM
❱ MALAPPURAM
❱ KOZHIKODE
❱ THIRUVANANTHAPURAM
❱ ALAPPUZHA
❱ PATHANAMTHITTA
❱ ERNAKULAM
❱ MALAPPURAM
❱ KOZHIKODE
❱ EXPLAINER
❱ INTERVIEW
❱ EDITORIAL
❱ INTERVIEW
❱ VARAVISHESHAM
❱ DAY IN PICS
❱ ARTS & CULTURE
❱ SHOOT @ SIGHT
❱ WAYANAD LANDSLIDE
❱ KAUTHUKAM
❱ AGRICULTURE
❱ KIDS CORNER
❱ MAYILPEELI
❱ GURUMARGAM
❱ EDUCATION
❱ WEEKLY PREDICTIONS
❱ YOURS TOMORROW
❱ POLITICAL CARTOON
❱ POCKET CARTOON
❱ BOOK REVIEW
❱ INTERVIEW
FOUNDER EDITOR : K SUKUMARAN BA
MATRIMONY |
REGISTER FREE
Friday, 04 July 2025 2.01 PM IST
INFORMATION
SOCIAL MEDIA
SNAKE MASTER
THIRUVANANTHAPURAM
PATHANAMTHITTA
THIRUVANANTHAPURAM
PATHANAMTHITTA
VARAVISHESHAM
DAY IN PICS
ARTS & CULTURE
SHOOT @ SIGHT
WAYANAD LANDSLIDE
AGRICULTURE
KIDS CORNER
HOME / CINEMA / NEWS
‘പ്രേംനസീർ നിങ്ങളെപ്പോലെ വിഗ് വച്ച് നടന്നിട്ടില്ല, മിസ്റ്റർ ടിനിടോം വായിൽ തോന്നുന്ന വിവരക്കേടുകൾ വിളിച്ച് കൂവരുത്’
Friday 04 July, 2025 | 1:37 PM
അന്തരിച്ച നിത്യഹരിത നായകൻ പ്രേം നസീറിനെക്കുറിച്ച് നടനും മിമിക്രി താരവുമായ ടിനിടോം നടത്തിയ പരാമർശങ്ങൾക്കെതിരെ ചുട്ട മറുപടിയുമായി സംവിധായകൻ എം.എ നിഷാദ്. ഒരു ചാനൽ അഭിമുഖത്തിൽ ടിനി ടോം നടത്തിയ വാക്കുകളാണ് സംവിധായകനെ പ്രകോപിപ്പിച്ചത്.
ഈ വിവരദോഷിക്ക് നല്ല നടപ്പിനാവശ്യമായ പരിശീലനം നൽകുന്നത് നന്നായിരിക്കും. പ്രേംനസീറിനെ അടുത്തറിയുന്ന വ്യക്തി എന്ന നിലയിലും, അദ്ദേഹത്തിന്ററെ ബന്ധു എന്ന നിലയിലും, ടിനി ടോമിന് മറുപടി നൽകേണ്ടത് അത്യാവശ്യമാണെന്നാണ് നിഷാദ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്.
ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ടിനിടോമിന്റെ പരാമർശം. നസീർ സർ മനസ് വിഷമിച്ചാണ് മരിച്ചത് . കാരണം അദ്ദേഹത്തിന്റെ സ്റ്റാർഡം പോയി. എല്ലാ ദിവസവും കാലത്ത് മേക്കപ്പിട്ട് ഇറങ്ങും. സിനിമയില്ല. ബഹദൂർക്കയുടെയും അടൂർ ഭാസി സാറുടെയും വീട്ടിൽ പോയിരുന്ന് കരയും. കരഞ്ഞ് കരഞ്ഞ് അങ്ങനെ മനസ് വിഷമിച്ചാണ് മരിച്ചതെന്ന് ടിനിടോം പറഞ്ഞു.
എം.എ നിഷാദിന്റെ കുറിപ്പ്;
‘ദൈനംദിന ജീവിതത്തിൽ നാം പലതരം ആളുകളെ കാണാറുണ്ട്,പരിചയപ്പെടാറുണ്ട്..അവരിൽ ബുദ്ധിയുളളവരുണ്ട്,വിവരമുളളവരുണ്ട്,മര്യാദക്കാരും,മര്യാദകെട്ടവരുമുണ്ട്…
പക്ഷെ പബ്ളിസിററിക്ക് വേണ്ടി വെർബൽ ഡയറിയ അഥവാ ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയുന്ന
വിവരദോഷികളായവരുമുണ്ട്.അത്തരം ഒരു മാന്യദ്ദേഹമാണ് ടിനി ടോം എന്ന
മിമിക്രി, സ്കിററ്, സിനിമാപ്രവർത്തകൻ.
പ്രേംനസീർ ആരാണെന്ന് അയാൾക്കിന്നും മനസ്സിലായിട്ടില്ല. മലയാള സിനിമയിലെ നിത്യ വസന്തം ശ്രീ പ്രേംനസീറിനെ പറ്റി ടിനി ടോം പറഞ്ഞ വാക്കുകളാണ്, ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. ശ്രീ പ്രേംനസീറിനെ അടുത്തറിയുന്ന വ്യക്തി എന്ന നിലയിലും, അദ്ദേഹത്തിന്ററെ ബന്ധു എന്ന നിലയിലും, ടിനി ടോമിന് മറുപടി കൊടുക്കേണ്ടത് ഒരത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു.
മുപ്പത്തിരണ്ട് വർഷത്തോളം മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്ന പ്രേംനസീറിന് ടിനി ടോം പറയുന്നത് പോലെ ഒരു ഗതികേടും സംഭവിച്ചിട്ടില്ല. മുഖം മിനുക്കാൻ മേക്കപ്പിട്ട് നടക്കേണ്ട സാഹചര്യവുമുണ്ടായിട്ടില്ല. അടിമുടി സുന്ദരനായ നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വച്ച് നടക്കേണ്ടിയും വന്നിട്ടില്ല.1986ൽ അദ്ദേഹത്തിന് സിനിമയിൽ തിരക്ക് കുറഞ്ഞു എന്നുളളത് ഒരു യാഥാർത്ഥ്യമാണ്.
പക്ഷെ ആ സമയം അദ്ദേഹം രാഷ്ട്രീയ പ്രവേശനം നടത്തിയിരുന്നു. പൊതുപ്രവർത്തനത്തിന്റെ തിരക്കുകളിലും, നാഷണൽ ഫിലിം, അവാർഡ് കമ്മിറ്റി ജൂറി ചെയർമാനായിരുന്നു ശ്രീ നസീർ. സുഹാസിനിക്ക് സിന്ദുഭൈരവി എന്ന ചിത്രത്തിന് മികച്ച നടിക്കുളള അവാർഡും, മലയാളത്തിന്ററെ ഭാവ ഗായകൻ പി ജയചന്ദ്രന് ആദ്യമായിട്ട് മികച്ച ഗായകനുളള അവാർഡ് ലഭിച്ചതും നസീർ സാർ ജൂറീ ചെയർമാനായി ഇരുന്നപ്പോഴാണ്.
(അടുർഭാസിയുടേയും,ബഹദൂറിന്റ്റേയും വീട്ടിൽ പോയിയിരുന്ന് കരയാൻ അദ്ദേഹത്തിന് നേരമില്ലായിരുന്നു എന്ന് സാരം…ടിനി ടോം നോട്ട് ചെയ്യുമല്ലോ) 1987-ൽ ലോക പര്യടനത്തിന് പോയ ശ്രീ പ്രേംനസീർ തിരിച്ച് വന്ന് അഭിനയിച്ച പടമാണ് എ ടി അബു സംവിധാനം ചെയ്ത ”ധ്വനി” 1987-ൽ റിലീസായ ചിത്രം നല്ല വിജയം നേടിയ ചിത്രമാണ്. പ്രശസ്ത സംഗീത സംവിധായകൻ നൗഷാദ് ആദ്യമായി മലയാള സിനിമയിൽ സംഗീതം നിർവ്വഹിച്ച സിനിമയെന്ന പ്രത്യേകതയും ധ്വനി എന്ന ചിത്രത്തിന് സ്വന്തം.
ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷെ എന്ത് കൊണ്ടോ അത് നടന്നില്ല. ശ്രീ പ്രേംനസീർ അദ്ദേഹത്തിന്റെ മരണം വരെ ആരോടും വേഷത്തിന് വേണ്ടി യാചിച്ചിട്ടില്ല.
പകരം മറ്റുളളവരെ സഹായിക്കാനും ജീവകാരുണ്യ പ്രവർത്തനത്തിലും അദ്ദേഹം സജീവമായിരുന്നു.
അതിനുളള സാമ്പത്തിക ഭദ്രതയും അദ്ദേഹത്തിനുണ്ടായിരുന്നു.
അത് കൊണ്ട് മിസ്റ്റർ ടിനി ടോം വിട്ട് പിടി. വായിൽ തോന്നുന്നത് കോതക്ക് പാട്ടെന്ന രീതി ഇനിയെങ്കിലും താങ്കൾ അവസാനിപ്പിക്കുക. അമ്പിളി അമ്മാവനെ നോക്കി ശ്വാനൻ ഓളിയിടുന്നത് പോലെ വിവരക്കേട് വിളിച്ച് കൂവരുത്. ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ഇതിന് മുമ്പും പല വിവരക്കേടും വിളമ്പിയിട്ടുളള താങ്കൾ വായ പൂട്ടുന്നതായിരിക്കും ഉചിതം. ഇംഗ്ലീഷിൽ Shut up …എന്ന് പറയും.
അമ്മ സംഘടനാ നേതാക്കളുടെ ശ്രദ്ധക്ക്, ഈ വിവരദോഷിക്ക്,നല്ല നടപ്പിനാവശ്യമായ പരിശീലനം നൽകുന്നത് നന്നായിരിക്കും. എക്സിക്ക്യൂട്ടീവ് മെമ്പറല്ലേ. ഒരു കരുതൽ നല്ലതാ’. എം.എ നിഷാദ് കുറിച്ചു.
TAGS: MANISHAND, TINITOM, PREMNAZEER, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
RELATED NEWS
കച്ചവടക്കാർക്ക് പത്ത് ദിവസത്തേക്ക് 80,000 രൂപ വാടക, ഒപ്പം താമസവും; പാലായിൽ ജനങ്ങളുടെ തിക്കിനും തിരക്കിനും കാരണം സുരേഷ് ഗോപി
കോട്ടയം: പാലാക്കാരുടെ ഏറ്റവും വലിയ ആഘോഷമാണ് പാലാ ജൂബിലി പെരുന്നാൾ. ഡിസംബർ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്.
പ്രണയിക്കാൻ ലുക് മാനും
‘ബോംബെ പോസറ്റീവ്’ വീഡിയോ ഗാനം
ഇന്ത്യയിലെ ഏറ്റവും
വലിയ ചിത്രം, രാമായണ പ്രൊമോ ലോഞ്ച്
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായ രാമായണ ആദ്യ ഗ്ളിംപ്സ് പുറത്തിറങ്ങി.
ബാലകൃഷ്ണയുടെ അഖണ്ഡ 2
ഹർഷാലി മൽഹോത്രയും
നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന
യുവത്വത്തിന്റെ ആഘോഷം നിറച്ച് ‘കിരാത’ പൂർത്തിയായി; സംവിധാനം റോഷൻ കോന്നി
യുവതലമുറയുടെ ചൂടും തുടിപ്പും ചടുലതയും ഉൾപ്പെടുത്തി ഒരുക്കിയ ആക്ഷൻ ത്രില്ലർ ചിത്രം “കിരാത” ചിത്രീകരണം പൂർത്തിയായി.
‘അത്ര പെട്ടെന്ന് ആളുകളെ അടുപ്പിക്കില്ല, അടുത്താൽ ഗുരുതുല്യൻ ; അടൂരിനെക്കുറിച്ച് ഡോൺ പാലത്തറ
സിനിമകൾക്ക് പുറത്തുള്ള അടൂർ എനിക്ക് വലിയ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു വയോധികനാണ്,
‘കാലിൽ തൊട്ടുതൊഴാത്തതിന് എന്റെ അവസരങ്ങൾ കളഞ്ഞു, അവരെ പേടിച്ചാണ് ആരും മിണ്ടാത്തത്’; കൽപ്പനയ്‌ക്കെതിരെ നടി
കാലിൽ തൊട്ട് തൊഴുതില്ലെന്ന പേരിൽ തന്നെ സ്റ്റേജ് ഷോകളിൽ നിന്നുൾപ്പെടെ പറഞ്ഞുവിട്ടിട്ടുണ്ടെന്നും താരങ്ങളെ ഭയന്നാണ് പലരും കഴിയുന്നതെന്നും നടി പറഞ്ഞു.
ആലി ഫസ്റ്റ് ലുക്ക്
ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബി എന്ന ചിത്രത്തിനു ശേഷം ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിക്കുന്ന
രാംചരണിന്റെ
പെഡ്ഡി ഡൽഹിയിൽ
രാംചരൺ നായകനായ പെഡ്ഡി എന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ഡൽഹിയിൽ. നായികയായ ജാൻവി കപൂർ ജൂലായ് 12ന് ലൊക്കേഷനിൽ ജോയിൻ
നാനി-ശ്രീകാന്ത് ഒഡേല ചിത്രം പാരഡൈസ് ആരംഭിച്ചു
നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ദ പാരഡൈസ് ഹൈദരാബാദിൽ ആരംഭിച്ചു.
താരങ്ങളെ അവതരിപ്പിച്ച് ധീരം പുതിയ പോസ്റ്റർ
ഇന്ദ്രജിത്ത് പൊലീസ് വേഷത്തിൽ വരുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ധീരം’ പുതിയ പോസ്റ്റർ പുറത്ത്.
KERALA KAUMUDI EPAPER
TRENDING IN CINEMA
നിർമാതാവ് പറഞ്ഞത് ലക്ഷങ്ങൾ, ഞാൻ 25,000 രൂപ പ്രതിഫലത്തിന് കൊണ്ടുവന്നു’; നടന്റേത് വലിയ മനസെന്ന് ജഗദീഷ്
ലാലേട്ടനെ വേദനിപ്പിച്ചതിന് സെറ്റിലുള്ളവർ മർദിച്ചു; ഇതറിഞ്ഞ മോഹൻലാൽ ഇടികിട്ടിയവനോട് പറഞ്ഞത്, ഒപ്പം ഒരു സമ്മാനവും നൽകി
PHOTO GALLERY
എസ്.എഫ്.ഐ മാർച്ചിൽ പ്രവർത്തകനെ തടയുന്ന സി.ഐ
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യ മേഖലയുടെ തകർച്ചക്ക്
ആരോഗ്യ മന്ത്രിക്കെതിരെ…
പ്രതിക്ഷേധം…
KERALA KAUMUDI
CORPORATE OFFICE
PRIVACY POLICY
PRIVACY POLICY-KAZHCHA
COPYRIGHT POLICY
ADVERTISEMENT DISCLAIMER
PRINT AD RATES
OUR OFFICES
KAUMUDI MEDIA HOUSE
EVENT TICKETS
SHIPPING POLICY
RETURN AND REFUND POLICY
CANCELLATION POLICY
ONLINE DIVISION
EDITORIAL DESK
MARKETING DESK
ADVERTISMENTS
CIRCULATION
BROADCASTING
KAUMUDY TV ADS
KERALAKAUMUDI
KAUMUDY MOVIES
KAUMUDY MOVIES
KERALAKAUMUDI
KAUMUDI GROUP
KERALAKAUMUDI DAILY
KERALAKAUMUDI.COM
KAUMUDI.COM
KAUMUDYMATRIMONY.COM
YOUTUBE CHANNELS
KERALAKAUMUDI NEWS
KAUMUDY MOVIES
SALT AND PEPPER
AROGYA KAUMUDY
COPYRIGHT KERALAKAUMUDI ONLINE
CHIEF EDITOR – DEEPU RAVI
Online Queries call: + 91 99461 08675
Reproduction in whole or in part without permission is prohibitted
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.